Friday, November 11, 2011

ഏകന്‍


വളര്‍ന്നു  ഞാന്‍  ധരണി
ഏകനായ്, നിന്‍  മടിത്തട്ടില്‍
പൊക്കിള്‍  കൊടിയും ആയുള്ള ബന്ധം
വിച്ചെധിച്ച നാള്‍  മുതല്‍.
തെണ്ടി  ഞാന്‍  തെരുവുകളില്‍
വിശപ്പടക്കാനുള്ള അന്നത്തിനു ഏകന്‍ ആയി.
പഠിച്ചു  ഞാന്‍  ജീവിതം - അല്ല
അത്  എന്നെ  പഠിപ്പിച്ചു
ഞാനും  മുലപ്പാലും ആയുള്ള  ബന്ധം.
അടരാതെ  പൊലിയാതെ
പിടിച്ചെന്നെ  നിര്‍ത്തുന്ന
മനസ്സാം  മഷി കുപ്പി  .....
മുക്കിയെടുക്കണം  വികാരങ്ങളെ;
അതിലുള്ള  സ്നേഹാ അമൃതം  കൊണ്ട്
വേണം  അത്  ഇനി  മുന്നോട്ട്  ആയണമെങ്കില്‍ ..
മഴയിലും  വെയിലിലും  ഒരു  എണ്ണ
കൂടിനുള്ളില്സൂക്ഷിച്ച്ചു  വച്ച
ക്ലാവ്  പറ്റാത്ത  ഓര്‍മകളെ ...
നിങ്ങള്‍  എനിക്ക്  എന്റെ  സിരകളെ  ഉയര്‍ത്തുന്ന
ഉത്തെചകങ്ങള്‍ ....
കാക്കണം എന്നെ  ഞാന്‍  തന്നെ-
ഒരിക്കലും  മരിക്കാത്ത  ജീവസ്സിനായ്.
എന്നാലും; കുഴിച്ചു  മൂടണം  എല്ലാം  ഒരു  ദിനം-
അന്ന് പിരിയും  സമാന്തരങ്ങള്‍  ആയ
ഞാനും  എന്റെ  നിഴലും.
ഏകനാണെങ്കിലും എന്‍റെ  കൂടെ  ഉണ്ടായിരുന്ന
ഏകനല്ലാത്ത  ഞാന്‍.

Thursday, September 29, 2011

ദുര്‍മേധസ്സ്

ഒഴിഞ്ഞ മനസിന്‍റെ അകതളങ്ങളില്‍
നിന്നും ഇന്ന് ഞാന്‍ ആകാശഗംഗകളുടെ
മിടിപ്പ് പകര്‍തുന്നു... ഭ്രാന്തമായി
എന്നോ ഒരുനാള്‍ സ്വപ്നത്തില്‍ 
കണ്ടിരുന്ന അതേ ഞാന്‍ -
വൃതി ഹീനമായ പുക ചുരുള് കള്‍ക് താഴെ
ഞരമ്പുകള്‍ മുറിക്കുന്ന വേദനയില്‍
കാട്ടാളന്‍ മാരുടെ മടയില്‍ പൂകള്‍ ഇറുക്കുന്നു...
ദാസ്യം എന്നില്‍ അടിച്ചേല്‍പ്പിക്ക പെട്ട്ത്
ഏതു അമാവാസിയിലെ നിശയാമത്തില്‍
ആണ് എന്നറിയില്ല എങ്കിലും -
പുടവ കൊടുക്കാന്‍ നീ എനിക്ക് കാണിച്ചു
തന്ന ആ അരുമയായ വെള്ളി നിലാവിനെ
കാട്ടാള രക്തം പുരളാതെ എനിക്ക്  ഈ
പൂകാലം കഴിക്കണം . എന്നിലെ വിഷം
മുഴുവന്‍ നികക്ക് പാന പാത്രത്തില്‍
വിളംമ്പുന്നതിനും ഒരു നാഴിക മുന്നേ
അവളുടെ കയ്യും പിടിച്ചു നാലമ്പലം
ചുറ്റി വീണ്ടും ശയന പ്രദിക്ഷണം ചെയ്യണം.
മോക്ഷം തേടി പിന്നെ കൈലാസം പൂകണം..



Sunday, January 16, 2011

പ്രവാസം

എഴുതാന്‍ മറന്ന നിന്‍ മൂകമാം നൊമ്പരം
വെയിലില്‍ പൊലിഞ്ഞു പോയോ;
പറയാന്‍ തുടങ്ങിയ മനസിന്‍റെ കാര്‍മുകില്‍
മഴയായ് പൊഴിഞ്ഞു പോയോ
ഇനിയും, ഏകാന്തമം പ്രവാസ മണ്ണ്കുടില്‍
വെളിച്ചം തിരയുന്നുവോ, മരുഭൂവില്‍-
ജീവന്‍റെ മിടിപ്പ് തേടുന്നുവോ...

പൂകാലം എനികിന്നോരോര്‍മ മാത്രം
കിളികളും പുഴകളും കുന്നുകളും
ചിന്തകളില്‍  ചിതല്‍ പുറ്റു തീര്‍ത്തു ..
രക്തം ഉറഞ്ഞ ഹൃദയ ധമനികള്‍
കവിത മറന്നു പോയി,
ജീവന്‍ ലക്‌ഷ്യം വെടിഞ്ഞു വീണ്ടും ...
പറക്ക മുറ്റാത്ത എന്‍റെ ഭാവന
ഇന്നെതോ പരദേശിയുടെ മുറ്റത്തു
അന്നമിരകുന്നു...എന്നാലും കാലം
പകര്‍ത്തിയ വസന്തം  മനസിന്‍റെ എതോ
 ഒരു കോണില്‍ ഇരുന്നു ഇന്നും വിരുന്നു വിളിക്കുന്നു...

ഗൃഹാതുരത ഇന്നും എനിക്കായ്
മേത്ത വിരികുന്നുന്ടെന്നു ....
തിരികെ വരുവാന്‍ ഞാനും നോയമ്പ്
നോക്കുന്നു എന്ന് നീ അറിയുന്നുവോ ...